പേരാമ്പ്ര: പേരാമ്പ്ര ടൗണും പരിസര പ്രദേശങ്ങളും സി സി ടി വി യുടെ നിരീക്ഷണത്തിലായി. തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ റോഡുകള്‍, കെട്ടിട പരിസരങ്ങൾ, പ്രധാന കെട്ടിടങ്ങളുടെ ഊടുവഴികൾ എന്നിവ ഇതോടെ ക്യാമറ നിരീക്ഷണത്തിലായത്. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം റീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പി ഗംഗാധരൻ നമ്പ്യാർ, രാജൻ മരുതേരി, പുതുക്കുടി അബ്ദുദുർ റഹ്മാൻ, വി കെ ഭാസ്കരൻ, സി കെ ചന്ദ്രൻ, എ ബാലചന്ദ്രൻ, പേരാമ്പ്ര സി ഐ ബിജു സംബന്ധിച്ചു. പഞ്ചായത്ത് , പേരാമ്പ്ര പോലീസ്, വ്യാപാരികള്‍ എന്നിവയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമറ സ്ഥാപിക്കാൻ കഴിഞ്ഞത്. ജനുവരി ആദ്യവാരത്തോടെ സി സി ടി വി ക്യാമറകൾ പൂർണമായും പട്ടണത്തിൽ സജ്ജമാകും. 15 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചിലവയായത്. ഇതില്‍ അഞ്ച് ലക്ഷം രൂപ പേരാമ്പ്ര പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. പട്ടണത്തിന്റെ
പരിഷ്‌കരണവും സുരക്ഷിതത്വവും ലക്ഷ്യമാക്കി രൂപവത്കരിച്ച വിഷന്‍ പേരാമ്പ്ര ചാരിറ്റബിള്‍ ട്രസ്റ്റാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. നിയമലംഘനങ്ങള്‍ കുറക്കുന്നതിനും, അമിത വേഗതയിൽ പോകുന്ന വാഹനങ്ങളെക്കുറിച്ചും, പൊതുസ്ഥലത്ത് മാലിന്യം തള്ളലിനും, മറ്റു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ക്യാമറ പ്രവർത്തന സജ്ജമായ തോടെ പരിഹാരമാകും.